ന്യൂഡൽഹി: കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നാണ് 11 വയസ്സുകാരി മരിച്ചതെന്നു ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി.
അതേസമയം നിരവധി ആക്രമണം പ്രതിരോധിച്ചെന്ന് കുവൈത്ത് അറിയിച്ചു.
ഇറാന്റെ ഒമ്പത് ഡ്രോൺ തകർത്തെന്ന് സൗദിയും വ്യക്തമാക്കി. ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.






