Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsമൈലപ്രയിലെ ജോർജ്...

മൈലപ്രയിലെ ജോർജ് ഉണ്ണൂണ്ണി കൊലക്കേസ് : സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി

പത്തനംതിട്ട : മൈലപ്രയിൽ കഴിഞ്ഞ ഡിസംബറിൽ  വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ  പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. പത്തനംതിട്ട ജില്ലാ കോടതിയിലെ അഡ്വ. നവിൻ എം ഈശോയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്. കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ വീട്ടുകാർ നൽകിയ അപേക്ഷയെ തുടർന്നാണ് നിയമനം.

മൈലപ്രയിലെ പുതുവേലിൽ കടയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം കട നടത്തിവന്ന  വയോധികനെ ക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു.

കേസിലെ  അഞ്ച് പ്രതികളെയും  ഒരാഴ്ചക്കുള്ളിൽ തന്നെ  പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വളരെ വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം  സമർപ്പിക്കുകയും ചെയ്തു. കവർന്ന സ്വർണ്ണം വിൽക്കാൻ സഹായിച്ച നാലാം പ്രതി നിയാസ് അമാന്  കോടതി ജാമ്യം നൽകിയിരുന്നു.

ഒന്നുമുതൽ നാലു വരെ പ്രതികൾ ഇപ്പോഴും ജയിലിലാണ്.  പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. ഒന്നാം പ്രതി ക്വാർട്ടർ എന്ന് അറിയപ്പെടുന്ന ഹരീബ്, നാലാം പ്രതി നിയാസ് അമാൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. മറ്റു മൂന്ന് പ്രതികൾ തമിഴ്നാട്ടുകാരാണ്.

ഒന്നാംപ്രതിയും രണ്ടാംപ്രതിയുമായുള്ള പരിചയമാണ് മറ്റു പ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്താൻ ഇടയാക്കിയത്. ഈ കേസിന്റെ അന്വേഷണം ജില്ലാ പോലീസ് മേധാവി  വി അജിത്തിൻ്റെ നിർദ്ദേശപ്രകാരം  പത്തനംതിട്ട ഡിവൈഎസ്പി ആയിരുന്ന എസ് നന്ദകുമാറിൻ്റെ മേൽനോട്ടത്തിലാണ് നടന്നത്.

പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ  ജിബു ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ പ്രതികളെ ഉടനടി കുടുക്കാൻ സാധിച്ചു. തുടർന്ന്, പോലീസ് ഇൻസ്പെക്ടർ രഗീഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴക്കെടുതി:  തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം. 

പത്തനംതിട്ട: സംസ്ഥാനത്ത്  മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച  കൺട്രോൾ റൂം സജീവമായി  പ്രവർത്തനം തുടങ്ങി.  തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ...

കൊല്ലത്തു നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികൾ ശാസ്താംകോട്ടയിൽ മരിച്ച നിലയില്‍

കൊല്ലം : കൊല്ലത്തു നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടാരക്കര പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച...
- Advertisment -

Most Popular

- Advertisement -