തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ ദുരൂഹ സമാധിസ്ഥലം പൊളിക്കാൻ പോലീസ്.സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു.സമാധിസ്ഥലം തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി രാവിലെ ഉത്തരവിട്ടിരുന്നു.ഇതനുസരിച്ച് പോലീസ് എത്തിയപ്പോൾ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കോണ്‍ക്രീറ്റ് അറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു.ഇവരെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം മാറ്റിയത്.സബ് കലക്ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിലാണു തുറന്നു പരിശോധിക്കുന്നത്.ഗോപന്‍സ്വാമി സമാധിയായതിനെത്തുടര്‍ന്ന് പത്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി.