ബെംഗളൂരു : കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ(15)യ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു.പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നു നടത്തുന്ന തിരച്ചിലിൽ ഡോഗ് സ്ക്വാഡും ഡ്രോൺ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്. ലഹരിവസ്തുക്കൾ നൽകി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്.
ചിക്കമംഗളൂരുവിലെ ബാബ ബുഡാൻഗിരി വ്യൂ പോയിന്റിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതാകുന്നത് .കുടുംബം ഉൾപ്പെടെ നാൽപതംഗ സംഘമാണ് വിനോദ യാത്രയ്‌ക്ക് പോയത്.സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഹമ്പിയിൽ നിന്നാണ് കുടുംബം ചിക്കമംഗളൂരുവിലേക്ക് എത്തിയത്. കുട്ടിയുടെ മാതാപിതാക്കളും പതിനഞ്ചംഗ സംഘവും സ്ഥലത്ത് തന്നെ തുടരുകയാണ്.






