Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ടൗണിൽ...

പത്തനംതിട്ട ടൗണിൽ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ  പൊലീസ് നടത്തിയ ആക്രമണത്തിൽ നടപടി

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ചൊവ്വ രാത്രിയിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ നടപടി. സംഭവത്തിൽ ആരോപണ വിധേയനായ പത്തനംതിട്ട എസ്. ഐ. ജെ യു ജിനുവിനെയും സി പി ഒ മാരായ ജോബിൻ ജോസ്, അഷ്പാക് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എസ്. ഐ. ജിനുവിനെ എസ്.പി ഓഫിസിലേക്ക് രാവിലെ തന്നെ സ്ഥലം മാറ്റിയിരുന്നു.

ആക്രമണം സംബന്ധിച്ച് ഡിഐജി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പൊലീസിൻ്റെ ആക്രമണത്തിൽ മുണ്ടക്കയം പുഞ്ചവയൽ കുളത്താശേരിയിൽ ശ്രീജിത് (34), ഭാര്യ സി. ടി. സിത്താരമോൾ (31), ആലപ്പുഴ നെഹ്റു ട്രോഫി വാർഡിൽ ഷിജിൻ (35) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വ രാത്രി 11.30 ന് അബാൻ ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. അടൂരിൽ സിതാരയുടെ സഹോദരൻ്റെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് ട്രാവലറിൽ മടങ്ങിയ സംഘത്തിന് നേരെയാണ് പത്തനംതിട്ട ടൗണിൽ വച്ച് പൊലീസ് നരനായാട്ട് നടത്തിയത്.

സിത്താരയുടെ തോളെല്ലിന് പൊട്ടലും തലയ്ക്ക് പരുക്കുമുണ്ട്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ ഇന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സമീപത്തെ ബാറിൽ സംഘർഷം നടക്കുന്നുവെന്ന് അറിഞ്ഞ് എത്തിയതാണെന്നും ആള് മാറി മർദിച്ചതാണെന്നുമാണ് സംഭവത്തിൽ പൊലീസ് നൽകുന്ന മറുപടി.  ബാറിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോട് രാത്രിയിൽ എങ്ങനെ പെരുമാറണമെന്നതിൽ എസ്ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കാട്ടി പൊലീസ് സ്പെഷൽ ബ്രാഞ്ച് ഇന്ന് ഉച്ചയ്ക്ക് റിപ്പോർട്ട് നൽകി.
എന്നാൽ പൊലീസിനെ സഹായിക്കുന്ന രീതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വധശ്രമം ചുമത്തിയിട്ടില്ലെന്നും പരുക്കേറ്റ സിതാര മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസുകാർക്കെതിരെ പട്ടികജാതി/വർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും അക്രമത്തിനിരയായവർ ആവശ്യപ്പെട്ടു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാഞ്ഞങ്ങാട് ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർഗോഡ് : കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് സമീപത്തെ സ്ക്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ.കാഞ്ഞങ്ങാട്ടെ ലിറ്റിൽ ഫ്ലവർ സ്കൂളിലെ 50ഓളം വിദ്യാർഥികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ...

എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന പരാതിയുമായി ആശ ലോറൻസ്

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും പാർട്ടി പ്രവർത്തകർ മർദ്ദിച്ചെന്ന് മകൾ ആശ ലോറൻസ് പരാതി നൽകി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സഹോദരൻ അ‍ഡ്വ....
- Advertisment -

Most Popular

- Advertisement -