Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരളത്തിലെ കാലാവസ്ഥയിൽ ...

കേരളത്തിലെ കാലാവസ്ഥയിൽ  ഉണ്ടാകുന്ന  മിന്നൽ പ്രളയം എന്ന പ്രതിഭാസം നിയന്ത്രിക്കാൻ ദീർഘദൂര പദ്ധതി വേണം : ജോസ് കെ മാണി എം പി.

കോട്ടയം: കേരളത്തിലെ മഴയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മിന്നൽ പ്രളയം എന്ന പ്രതിഭാസം നിയന്ത്രിക്കാൻ ദീർഘദൂര പദ്ധതി ആവിഷ്കരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം പി. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പുതുവഴികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിലെ നദികളുടെ അടിത്തട്ടിൽ ചെളി അടിഞ്ഞു കിടക്കുകയാണ്. ഈ ചെളി നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടാകുകയാണ് ആദ്യം വേണ്ടത്. നദികളുടെ ആഴം വർദ്ധിക്കണം. മീനച്ചിലാറ്റിലും മറ്റു പ്രദേശങ്ങളിലും ഒറ്റ മഴകൊണ്ടു തന്നെ വെള്ളം നിറയുന്ന സാഹചര്യമാണ്. ഇത്തരത്തിൽ കയറുന്ന വെള്ളം അതിവേഗമാണ് ഇറങ്ങിപ്പോകുന്നത്. അപ്പോഴേക്കും കനത്ത നാശനഷ്ടം ഉണ്ടാക്കി കഴിയും.

ഇത്തരത്തിൽ മിന്നൽ പ്രളയവും വെള്ളപ്പൊക്കവും അടിക്കടി ഉണ്ടാകുന്നത് നാടിനെ ബുദ്ധിമുട്ടിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരാനാണ് കേരള കോൺഗ്രസ് സിമ്പോസിയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, മീനച്ചിലാർ മീനന്തരയാർ നദി സംയോജന പദ്ധതി കോഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, കുട്ടനാട് അന്തർദേശീയ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ  എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി...

പ്രതീക്ഷിച്ച ഫലമല്ല തിരഞ്ഞെടുപ്പിൽ  ഉണ്ടായത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. തലസ്ഥാന നഗരത്തില്‍ എന്‍...
- Advertisment -

Most Popular

- Advertisement -