ന്യൂഡൽഹി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു അനുശാന്തി. ആരോഗ്യപ്രശ്നങ്ങളും നീണ്ട നാളായി ജയിലിൽ ആണെന്ന വാദവും പരിഗണിച്ചാണ് ജാമ്യം. 2014 ഏപ്രിൽ 16ന് കാമുകൻ നിനോ മാത്യുവിനൊപ്പം ചേർന്ന് മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി.