ഇടുക്കി : 2018 ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണം കടുപ്പിച്ച് മാത്യു കുഴൽനാടൻ. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണെന്ന് കുഴൽനാടൻ ആരോപിച്ചു.2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു.
മഴ വരും മുൻപേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു.2018 ലെ അനുഭവം വെച്ച് മഴയെത്തുമ്പോൾ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവിൽ പറയുന്നവെന്നും പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണലിൽ ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഡാം കൈകാര്യം ചെയ്യേണ്ട ഇറിഗേഷൻ വകുപ്പിന് കരിമണലിൽ എന്താണ് കാര്യമെന്നും കുഴൽനാടൻ ചോദിച്ചു.






