ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി താൻ മുംബൈയിലുണ്ടായിരുന്നുവെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ .ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി ഭീകരവാദ സെഷനുകൾ നടത്തിയിട്ടുണ്ടെന്നും റാണയുടെ മൊഴിയിൽ പറയുന്നു. ഗൾഫ് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ പറഞ്ഞു.ആക്രമണത്തിന് മുന്നോടിയായി മുംബൈയിലെ നിരവധി പ്രദേശങ്ങൾ ഇയാൾ സന്ദർശിച്ചിരുന്നു. .ഡൽഹിയിലെ തിഹാർ ജയിലിൽ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ് ഇയാൾ ഇപ്പോൾ .