ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിന്റെ ജനനായകൻ എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകണം.ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു. ഇന്ന് റിലീസ് ചെയ്യാൻ ആദ്യം തിരുമാനിച്ചിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു .പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു






