ന്യൂഡൽഹി : അയോധൃയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കം കുറിക്കുന്ന 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്.
രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കും. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ചടങ്ങിൽ സംബന്ധിക്കുന്നത്. അമൃതപുരിയിൽനിന്ന് പ്രത്യേക തീവണ്ടിയിൽ സന്ന്യാസ ശിഷ്യർക്കും 1200-ഓളം വരുന്ന ആശ്രമ അന്തേവാസികൾക്കുമൊപ്പമെത്തിയ മാതാ അമൃതാനന്ദമയിയെ
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സ്വീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരാണ് പൂജാ കർമ്മങ്ങൾ നടത്തുന്നത്.






