തൃശ്ശൂർ : മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തിപരിക്കേൽപ്പിച്ചു. തൃശൂർ കാമത്ത് ലൈനിലെ ഹോട്ടലുടമയെയും പടിഞ്ഞാറെ കോട്ടയിൽ വച്ച് മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു.കുത്തേറ്റ മൂന്നുപേരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് നേപ്പാൾ സ്വദേശിയായ സൂരജ് എന്നയാളെ ആലുവയിൽ നിന്നും പോലീസ് തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് .അരമണിക്കൂറിനുള്ളില്‍ ഇയാള്‍ ബാത്‌റൂം വഴി ചാടിപ്പോയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇയാളെ പൊലീസ് വീണ്ടും പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു






