തിരുവനന്തപുരം : തിരുവനന്തപുരത്ത് 50 ലക്ഷത്തിന്റെ ആഡംബര കാറിന് വേണ്ടി അച്ഛനെ ആക്രമിച്ച മകനെ അച്ഛൻ കമ്പിപാര കൊണ്ട് അടിച്ചു വീഴ്‌ത്തി. ഹൃത്വിക്ക് എന്ന 28കാരനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ ആഢംബര കാർ വേണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക് സ്ഥിരമായി വീട്ടിൽ പ്രശ്നമുണ്ടാക്കി. കഴിഞ്ഞദിവസം ഇതേത്തുടർന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നു. .യുവാവ് മെഡിക്കൽ കോളജ് ഐസിയുവിലാണ്.ഹൃത്വികിന്റെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് വിനയാനന്ദ് ഒളിവിലാണെന്നാണ് വിവരം.






