Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടന...

ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ  ആരോഗ്യ കേന്ദ്രം

ശബരിമല: ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രം. 2025 നവംബര്‍ 17 മുതല്‍ 2026 ജനുവരി 19 വരെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 96,826 ഭക്തര്‍. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയതായി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ മാത്യു അറിയിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിച്ച ആശുപത്രിയില്‍ എല്ലാവിധ സൗകര്യവും ഉറപ്പാക്കിയിരുന്നു. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് 50 കേസുകള്‍ എത്തി. പ്രാഥമിക ചികിത്സ നല്‍കി സുരക്ഷിതമായി ഇവരെ കോന്നി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങിലേക്ക് മാറ്റാനായി. രക്തം കട്ടപിടിക്കുന്നത് തടയുന്ന സ്‌ട്രെപ്‌റ്റോകിനെസ് മരുന്നടക്കം ആശുപത്രിയിലുണ്ടായിരുന്നു.

വിവിധ അപകടങ്ങളില്‍ പെട്ട 19 ഭക്തര്‍ ചികിത്സ തേടി. 12,215 പേര്‍ പനിയുമായി ആശുപത്രിയില്‍ എത്തി. ഉദരസംബന്ധമായ അസുഖത്തിന് 9,666, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് 818, ശ്വാസകോശ അസുഖത്തിന് 7,306 പേരും ചികിത്സ തേടി. 24 മണിക്കൂറും പ്രവര്‍ത്തിച്ച ലാബില്‍ ഹൃദയാഘാതം തിരിച്ചറിയുന്ന ട്രോപോണിന്‍ പരിശോധനയടക്കം ചെയ്തു. പാമ്പു കടിയേറ്റാലുള്ള ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയും സൂക്ഷിച്ചിരുന്നു.

ആരോഗ്യ വിഭാഗത്തില്‍ നിന്ന് ഫിസിഷന്‍, സര്‍ജന്‍, ഓര്‍ത്തോ, അനസ്‌തേഷ്യിസ്റ്റ്, പീഡീയാട്രീഷ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കാര്‍ഡിയോളജിസ്റ്റ്, പള്‍മണോളജിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കി. രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, ഏഴു സ്റ്റാഫ് നേഴ്‌സുകള്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍സ്, രണ്ട് എക്‌സ്‌റേ ടെക്‌നീഷ്യന്‍സ്, ഏഴു ഫാര്‍മസിസ്റ്റുകള്‍, 10 പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറും സേവന സന്നദ്ധരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്

കണ്ണൂർ : കണ്ണൂർ വളപട്ടണത്ത് റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെ ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്.ഉടൻ ട്രെയിൻ നിർത്താനായതിനാൽ വലിയ അപകടം...

അഹമ്മദാബാദ് വിമാനദുരന്തം: എൻജിനിലേക്കുള്ള ഇന്ധനം ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം സാങ്കേതിക തകരാർ മൂലമല്ല, എൻജിനിലേക്കുള്ള ഇന്ധനം പൈലറ്റ്  ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട്. പൈലറ്റുമാരിൽ ഒരാൾ...

തൊഴിൽമേള

- Advertisment -

Most Popular

- Advertisement -