തിരുവല്ല : തന്ത്രി കണ്ഠര് രാജീവരർക്ക് തന്റെ സ്ഥാപനത്തിൽ നിക്ഷേപമില്ലെന്ന് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമ എൻ.എം. രാജു. തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി എംപി രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ലെന്നും എൻ.എം. രാജു വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.
തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടര കോടി നെടുമ്പറമ്പിൽ ഫിനാൻസിൽ ഇല്ല. തന്ത്രിയെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിലാണ് ആന്റോ ആന്റണി തന്റെ പക്കൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയത് .എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും എൻ എം രാജു വ്യക്തമാക്കി.






