കൊച്ചി : എറണാകുളം ഞാറക്കലില്‍ എസ്‌ഐ പതിനാറു വയസുകാരന്‍റെ മുഖത്തടിച്ചതായി പരാതി.മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അമ്മൂമ്മയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ വിദ്യാർഥിയെയാണ് ഞാറക്കല്‍ എസ്‌ഐ അരുൺ മർദിച്ചത്.പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായരമ്പലം വെളിയത്താംപറമ്പിൽ മാല നഷ്ടപ്പെട്ടെന്ന പരാതിയെ തുടർന്നാണ് കുട്ടിയുടെ 60 വയസ് പ്രായമായ അമ്മൂമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.ചോദ്യം ചെയ്യവേ കേൾവിക്കുറവുള്ള അമ്മൂമ്മയോട് ചോദിച്ച ചോദ്യത്തിന് പേരക്കുട്ടി മറുപടി പറഞ്ഞതിൽ പ്രകോപിതനായാണ് എസ് ഐ മർദിച്ചതെന്നാണ് പരാതി.
സംഭവത്തിൽ ആഭ്യന്തരമന്ത്രി, ഡി.ജി.പി., എസ്.പി. എന്നിവർക്കെതിരെ കുടുംബം പരാതി നൽകി. എന്നാൽ മർദനാരോപണം കെട്ടിച്ചമച്ചതാണെന്നാണ് പോലീസിന്റെ വിശദീകരണം.





