പത്തനംതിട്ട: കെ എസ് ആർ ടി സി ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി. യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്രയിൽ നേരത്തെ തന്നെ ധാരാളം പരാതി ഉയർന്നിരുന്നു. അപകടകരമായ വളവുകളുള്ള വനപാത ആയതിനാൽ അപകടസാധ്യത ഏറെയാണ്. ഇതാണ് യാത്രക്കാരെ കുറയ്ക്കാൻ കാരണമായത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസ് ഗവിയിൽ നിന്നും 30 കിലോമീറ്റർ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോൾ തകരാറിലായി. കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസിൽ ഉണ്ടായിരുന്ന മെക്കാനിക് ബസിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയും യാത്ര തുടരുകയുമായിരുന്നു. സംഭവസമയം എഴുപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ബസിന്റെ സീറ്റിംഗ് കപ്പാസിറ്റി 35 ആണെന്നിരിക്കെയാണ് ഇത്രയും യാത്രക്കാർ ബസിൽ കയറിയത്. പിന്നിട്ട് തകരാർ പരിഹരിച്ച് ബസ് ഡിപ്പോയിൽ എത്തിക്കുക ആയിരുന്നു





