ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ഒരു തരത്തിലുള്ള ഫീസും വാങ്ങാൻ പാടില്ലെന്ന് ജി.സുധാകരൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. എങ്കിലെ സാധാരണക്കാരുടെ ആശുപത്രിയാകൂ. ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സമ്പന്നരായവരിൽ നിന്ന് വേണമെങ്കിൽ 50 ശതമാനം ഫീസു വാങ്ങാം.
വണ്ടാനം മെഡിക്കൽ കോളേജിന് കുടുതൽ വികസനം ഉണ്ടാകണം. മന്ത്രിയായിരുന്ന പി.കെ.ശ്രീമതി,എം.എൽ.എ.ആയിരുന്
ആശുപത്രിയിൽ മുമ്പ് താൻ എത്തിയത് ഓർമ്മിച്ച എ.ഡി. തോമസ് എം.എൽ.എ. ഔദ്ധ്യോഗികമായിഎത്തുന്നത് ആദ്യമാണെന്നും സാധാരണക്കാരായവരുടെആശുപത്രിയാണ് ജനറൽ ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാദ്ധ്യക്ഷ മോളീജേക്കബ്ബ്,ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.വി.വിദ്യ,എൻ.ആർ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ലൈജു, ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻചാർജ ഡോ. കെ.വേണുഗോപാൽ, ആർഎംഒ ഡോ.ഷാലിമ കൈരളി, നഗരസഭാ വൈസ് ചെയർ മാൻ ജോസ് ചെല്ലപ്പൻ, സ്‌ഥിര സമിതിഅധ്യക്ഷരായ എ.എം.നൗ ഫൽ,സി.ജ്യോതിമോൾ, മായരാ ജേന്ദ്രൻ,കൗൺസിലറന്മാരായ ആർ. ആർ.ജോഷി രാജ്, ബീനകൊച്ചുബാവ, എ.എസ്.കവിത തുടങ്ങിയവർ പ്രസംഗിച്ചു.





