Wednesday, May 6, 2026
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസിൽ...

പോക്സോ കേസിൽ 13 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു.
പത്തനംതിട്ട അതിവേഗ  സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി മരുതിമൂട്ടിൽ വീട്ടിൽ ലിജോ എന്ന് വിളിക്കുന്ന സാമുവൽ ജോണി(36)നെയാണ് ശിക്ഷിച്ചത്.

2022 ഫെബ്രുവരി 13 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് രണ്ട് മണിക്ക് പ്രതി, 12 വയസ്സുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പള്ളി കാണിക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി റബ്ബർ തോട്ടത്തിൽ വച്ച് ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും കിട്ടിയ വിവരത്തെതുടർന്ന് ചിറ്റാർ എസ് ഐ സുരേഷ് കുമാർ കേസെടുത്തു.

തുടർന്ന് ഇപ്പോഴത്തെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയും അന്ന് ചിറ്റാർ പോലീസ് ഇൻസ്‌പെക്ടറുമായിരുന്ന കെ ബൈജുകുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സംഭവദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും ചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ, പോക്സോ പ്രകാരം 10 വർഷവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 3 വർഷവുമാണ് ശിക്ഷിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ 15 മാസം അധികകഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജെയ്സൺ മാത്യൂസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു : ഗണേഷ് കുമാറിന്റെ മുൻ പേർസണൽ സ്റ്റാഫ്

കൊട്ടാരക്കര : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കൂടി കുടുക്കണമെന്ന് സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ. കൊട്ടാരക്കര ഒന്നാം...

സംയുക്ത കായിക അധ്യാപക ജില്ലാ സമ്മേളനവും യാത്രയയപ്പും

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ കുറവ് ദേശീയ കായിക മേളകളിൽ കേരളത്തിൻ്റെ പ്രകടനത്തേയും ബാധിക്കുന്നതായി പത്തനംതിട്ട ജില്ല സംയുക്ത കായിക അധ്യാപക സമ്മേളനം വിലയിരുത്തി. സ്പെഷ്യലിസ്റ്റ് അധ്യാപകൻ എന്ന വിവേചനം അവസാനിപ്പിച്ച്...
- Advertisment -

Most Popular

- Advertisement -