ഇസ്ലാമാബാദ് : ഒരിടവേളക്ക് ശേഷം അഫ്ഗാൻ അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ സൈനിക ആക്രമണം .പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു .ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷിത കേന്ദ്രങ്ങളും ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് പാകിസ്താൻ അറിയിച്ചു.
കറാച്ചിയിലെ പാരാമിലിട്ടറി റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ താലിബാന്റെ ജമാഅത്ത്-ഉൽ-അഹ്‌റാർ ഏറ്റെടുത്തിരുന്നു. അതേസമയം, പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു.





