റാന്നി : അമേരിക്കയിൽ ജോലിയും പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി അയിത്തല പ്ലാന്തോട്ടത്തിൽ ബിജോ ഫിലിപ്പ് (40) ആണ് പോലിസ് പിടിയിൽ ആയത്. റാന്നി തെക്കേപ്പുറം ചരിവുകാലായിൽ സി ടി അനിഷയുടെ പരാതിയിലാണ് അറസ്റ്റ്. നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് പോകവെ അവിടെയെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനിഷയ്ക്കും അമ്മയ്ക്കും അമേരിക്കയിൽ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി 40 ലക്ഷം രൂപാ തട്ടിപ്പ് നടത്തിയെന്ന് കാട്ടിയാണ് പോലിസിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ ഇയാൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. തുടർന്ന് റാന്നി പോലിസ് കർണ്ണാടകത്തിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുക ആയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.