തൃശൂർ : ബാറുടമകളിൽ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പാലിയേക്കരയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 32,500 രൂപയും വിജിലൻസ് കണ്ടെടുത്തു. വിജിലൻസിനെ കണ്ടയുടൻ പണം കാറിനു പുറത്തേക്കു വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി.
ചാലക്കുടി പരിധിയിലുള്ള ബാറുകളിൽ നിന്നും കള്ളുഷാപ്പുകളിൽ നിന്നും ഇൻസ്പെക്ടർ കൃത്യമായി മാസപ്പടി കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് ഹരീഷ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് വിജിലൻസ് പരിശോധിച്ചത്. ഹരീഷിനെ കസ്റ്റഡിയിൽ എടുത്തു.





