ഇസ്ലാമബാദ് : പാക് ഭീകര സംഘടന ലഷ്കർ ഇ തൊയ്ബ സഹസ്ഥാപകൻ ആമിർ ഹംസ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ് ഇയാൾക്ക് വെടിയേറ്റത് .കഴിഞ്ഞ മെയ്യിൽ ലാഹോറിലെ വസതിക്ക് പുറത്ത് വച്ച് തോക്കുധാരികൾ ആക്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു.
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രണങ്ങളുടെ സൂത്രധാരൻമാരിൽ പ്രധാനിയാണ് കൊടുംഭീകരനായ ഹംസ. ലഷ്കറെയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹംസയ്ക്ക് പാക് അധികൃതർ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.





