Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKonniകുട്ട വഞ്ചി...

കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം

കോന്നി : തണ്ണിത്തോട് കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം. സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

ഇത് സംബന്ധിച്ച അറിയിപ്പ് കോന്നി ഡി എഫ് ഒ ഉത്തര കുമരംപേരൂർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിർദേശം നൽകി. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം രൊഴ്ച മുമ്പാണ് സിഐടിയു – സിപിഎം പ്രവർത്തകർ ഇക്കോ ടൂറിസം വർക്കേഴ്സ് യൂണിയൻ രൂപീകരിച്ച് കൊടിമരം സ്ഥാപിച്ചത്. എന്നാൽ വനം റിസർവ് ഭൂമിയായ ഇവിടെ അനുമതി ഇല്ലാതെയാണ് കൊടിമരം സ്ഥാപിച്ചതെന്ന് കാട്ടി വനം വകുപ്പ് അധികൃതർ കൊടിമരം പിഴുതുമാറ്റി.

കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും നീക്കാത്തതിനെ തുടർന്നാണ് പിഴുതുമാറ്റിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രവർത്തകർ വീണ്ടും ഇവിടെ കൊടിമരം നാട്ടി. വനപാലകർ വീണ്ടും കൊടിമരം നീക്കം ചെയ്ത ശേഷം പ്രവർത്തകർക്കെതിരെ കേസെടുത്തു. വീണ്ടും കൊടിമരം സ്ഥാപിച്ചത് വനപാലകർ നീക്കിയതോടെ പ്രതിഷേധമായി.

തുടർന്ന് സിഐടിയു തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറെ സിപി എം ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയർന്നു. കൊടിമരം നാട്ടിയ സ്ഥലം പഞ്ചായത്ത് ഭൂമി എന്നാണ് സിപിഎമ്മിന്റെ വാദം.

എന്നാൽ ഇവിടം വനം റിസർവ്വ് ഭൂമിയിൽ ഉൾപ്പെട്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വനം വകുപ്പും. അതിനാലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പ് തീരുമാനിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്സവങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് പൊതുഫണ്ട് ഉപയോ​ഗിക്കരുത്:  കേന്ദ്ര ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഉത്സവങ്ങളോടനുബന്ധിച്ച് സമ്മാനങ്ങൾ നൽകുന്നതിനായി പൊതുഫണ്ട് ഉപയോ​ഗിക്കാൻ പാടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി. ദീപാവലി, നവരാത്രി പോലുള്ള ഉത്സവങ്ങളുടെ ആഘോഷങ്ങൾക്കായി പൊതുഫണ്ടിൽ നിന്ന്...

സംസ്ഥാന ബഡ്ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ .രാജഗോപാൽ ആരംഭിച്ചു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍...
- Advertisment -

Most Popular

- Advertisement -