തിരുവനന്തപുരം : മന്ത്രി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മേനോൻ. ബന്ധുവായ മുൻ ഡിജിപി ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. ചിലര്‍ ഇടപെട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോൻ പറഞ്ഞു.
എന്നാൽ ,തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ ഇലക്ഷന്റെ ഭാഗമെന്ന് ഗണേഷ്‌കുമാർ പ്രതികരിച്ചു .തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. നെഹ്റുവിനും വാജ്പേയിക്കും പ്രണയമുണ്ടായിരുന്നു. ശ്രീലേഖയ്ക്കു മേയറാകാൻ പറ്റാത്തതിന്റെ കുശുമ്പാണ്.വട്ട് മൂത്താൽ ആർക്കും 112ൽ വിളിക്കാം. ഇപ്പോഴത്തെ വിവാദങ്ങൾ തനിക്ക് ഭൂരിപക്ഷം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു






