ചങ്ങനാശേരി : കേരളത്തിൽ ലഹരിവ്യാപനത്തിൽ സർക്കാരിൻ്റെ അഴകൊഴമ്പൻ നയം തിരുത്തിയേ മതിയാകൂയെന്ന് കെസിബിസി മദ്യ ലഹരി വിമുക്ത സമിതി. ബാല്ല്യത്തെയും കൗമാരത്തേയും യുവത്ത്വത്തെയും കുടുംബങ്ങളേയും ലഹരിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് എല്ലാം തച്ച് ഉടയ്ക്കാമെന്ന സർക്കാർ നയം തിരുത്തണം.
ചങ്ങനാശേരി അതിരൂപതാ ആത്മതാ കേന്ദ്രത്തിൽ പ്രസിഡൻ്റ് ജെ.ടി റാംസെയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അതിരുപത ഡയറക്ടർ ഫാ. ജീൻസ് ചോരേട്ട് ഉത്ഘാടനം ചെയ്യ്തു . ജനറൽ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേൽ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി മാത്യൂ, ടി.എം മാത്യൂ തച്ചിലേട്ട്, ഔസേപ്പച്ചൻ ചെറുകാട്, ഷാജി വാഴേപ്പറമ്പിൽ, ബിജു കൊച്ചുപുരയ്ക്കൽ, പാപ്പച്ചൻ നേര്യംപറമ്പിൽ, ജോൺസൺ കൊച്ചു തറ, ജേക്കബ് എം.ടി, സിബി പാറ പ്പായ്, ബേബിച്ചൻ പുത്തൻപറമ്പിൽ, സെബാസ്റ്റ്യൻ ഞാറക്കാട്ട്, ബേബിച്ചൻ തടത്തിൽ, ജോസുകുട്ടി പത്തിൽ, ജോണി പുതുച്ചിറ,തോമസ് കല്ലുകളം, ബാബു പുത്തൻപറമ്പ്, ആൻ്റണി സി. സി , ജോർജുകുട്ടി മരങ്ങാട്ട്,സിസി അമ്പാട്ട്, റോസമ്മ കാടാശ്ശേരി, ജെമിനി കണ്ണംമ്പള്ളി,ബെറ്റി മുണ്ടകത്തിൽ എന്നീവർ പ്രസംഗിച്ചു






