ന്യൂഡൽഹി : വ്യാപാരക്കരാറിന്മേൽ ഇന്ത്യയും യുഎസും തമ്മിൽ തിങ്കളാഴ്ച ആരംഭിക്കേണ്ട ചർച്ച മാറ്റി വെച്ചു .വാഷിങ്ടണിൽ നടത്താനിരുന്ന മൂന്നു ദിവസത്തെ ചർച്ചയാണ് മാറ്റിവെച്ചത്. രാജ്യങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതിത്തീരുവ യു.എസ്. സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇടക്കാല കരാർ പ്രകാരം ഇന്ത്യയ്ക്കുള്ള തീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് ട്രംപ് കുറച്ചിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത് ആഗോള താരിഫ് പ്രകാരം 10 ശതമാനമാക്കി. പിന്നീട് 15% ആയി ഉയർത്തി.






