കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന രണ്ട് സിഐഎസ്എഫുകാരെയും സസ്‌പെന്‍ഡ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ എസ്ഐ തസ്തികയിൽ ജോലി ചെയ്യുന്ന വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ അങ്കമാലി തുറവൂർ ആരിശ്ശേരിൽ ഐവിന്‍ ജോജോ (24)യെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും പോലീസ് കസ്റ്റഡിയിലാണ് .