Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിക്ക്  നേരേ...

പെൺകുട്ടിക്ക്  നേരേ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും: പ്രതി പിടിയിൽ

തിരുവല്ല: പതിമൂന്നുകാരിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പൊടിപ്പാറ പുത്തൻപറമ്പിൽ വീട്ടിൽ പി വി രാജേഷ് (40) ആണ് പിടിയിലായത്. കഴിഞ്ഞമാസം 25 നും 26 നുമിടയിൽ പലതവണ പ്രതി പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറുകയും, സംസാരിക്കുകയും  ഒടുവിൽ വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശ്രദ്ധക്ഷണിച്ചശേഷം, വസ്ത്രം ഉയർത്തിക്കാട്ടുകയായിരുന്നുന്നെന്ന് പൊലീസ് പറഞ്ഞു.

ചൈൽഡ്ലൈനിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പിങ്ക് പോലീസിലെ എസ് സി പി ഓ ജയ വ്യാഴാഴ്ച്ച കുട്ടിയുടെ  വീട്ടിലെത്തി ബന്ധുവിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി. തുടർന്ന് തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കാൻ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട്‌ നൽകി.

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊടിപ്പാറയിലെ വീടിനു സമീപത്തുനിന്നും രാത്രി 11.30 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മുമ്പ് പലപ്രാവശ്യം പ്രതിയുടെ ഭാഗത്തുനിന്നും ലൈംഗികച്ചുവയോടെയുള്ള സംസാരവും പ്രതികരണവും കുട്ടിക്കുനേരെ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വെളിവായി.

തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടില്‍ ഭൂമികുലുക്കമുണ്ടായെന്ന് സംശയം

വയനാട് : വയനാട്ടിൽ ചില സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ...

അർജുന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി : സൈന്യം എത്താൻ വൈകുന്നു

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു . ഷിരൂരിൽ ഇന്ന് റെഡ് അലർട്ട് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക്...
- Advertisment -

Most Popular

- Advertisement -