ന്യൂഡൽഹി : ഇസ്രായേൽ -ഇറാൻ സംഘർഷം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ‘ഓപ്പറേഷൻ സിന്ധു’ ദൗത്യം ഇസ്രയേലിലേക്കും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കര അതിർത്തികൾ വഴിയും ശേഷം വിമാന മാർഗവുമായിരിക്കും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.
ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും എംബസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.ഇന്നലെ ഇറാനിൽനിന്നുള്ള 110 വിദ്യാർഥികളുടെ ആദ്യ സംഘത്തെ ഡൽഹിയിലെത്തിച്ചിരുന്നു .ഇരു രാജ്യങ്ങളിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികൾ വിവിധ രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട് .