ന്യൂഡൽഹി : ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും .കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഭേദഗതി ബിൽ അവതരിപ്പിക്കും.2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക. സംഘടിത പരീക്ഷാ തട്ടിപ്പ്, അനധികൃത ഇടപെടൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും.പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാനും മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.





