Sunday, March 1, 2026
No menu items!

subscribe-youtube-channel

HomeNewsസിൽവർലൈൻ പദ്ധതി...

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന ആരോപണം:പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. പി വി അൻവർ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകൻ ഹഫിസ് ആയിരുന്നു ഹർജി നൽകിയത്.ആരോപണത്തിനു തെളിവു സമർപ്പിക്കാൻ ഹർജിക്കാരനു സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരുടെ കയ്യിൽ നിന്നും പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്.ഈ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ (63) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടിയിലുള്ള വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ...

കഠിനംകുളം ആതിര കൊലക്കേസ് : പ്രതിയുടെ മൊഴി പുറത്ത്

കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയ പ്രതി ആതിര കുട്ടിയെ സ്കൂൾ...
- Advertisment -

Most Popular

- Advertisement -