തിരുവനന്തപുരം : കെ.സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.2022ല്‍ ചുമതലയേറ്റ സമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു.
സംസ്ഥാനത്തു തുടര്‍ഭരണം വേണ്ടെന്ന് കെ.സച്ചിദാനന്ദന്‍ നടത്തിയ വിമർശനം സിപിഎമ്മിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. വിമർശനത്തിന് പിന്നാലെ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സച്ചിദാനത്തിന്റെ വീട്ടിൽ നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാം എന്ന നിലപാടിലാണ് സർക്കാർ.






