ന്യൂഡൽഹി : നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവം മാപ്പില്ലാത്ത കുറ്റമെന്നും ഉത്തരവാദികൾക്ക് ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി
കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ 13 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും പൊതുപരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ നടപടികളെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.





