ഹരിപ്പാട് : ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ(22)യുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ .പ്രതിയായ സാദറുൽ അനം(23) സാവരിയയെ മതം മാറ്റാൻ സാദറുൽ ശ്രമിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു .സാവരിയയോടൊപ്പം പഠിച്ചിരുന്ന സഹപാഠികളും പ്രതി നേരത്തെയും സാവരിയയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.
സാവരിയയും സദറുലും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പ്രതി പെൺകുട്ടിയുടെ തലയ്ക്ക് ലാപ്‌ടോപ് കൊണ്ട് അടിക്കുകയായിരുവെന്നാണ് വിവരം.ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് സാവരിയ മരിച്ചത് .സംഭവത്തിൽ പ്രതിക്കെതിരെ കേരളത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.





