കൊല്ലം : 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും.നീണ്ട ഇടവേളയ്‌ക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങും .ട്രോളിങ് നിരോധനം അവസാനിക്കുന്നതിന്റെ പിന്നാലെ ഹാർബറുകളും പരിസരവും കേന്ദ്രീകരിച്ചുള്ള വ്യാപാരസ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങി.
ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച രീതിയിൽ മീൻ ലഭിച്ചിരുന്നു. അതിനാൽ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും സമൃദ്ധമായ മത്സ്യലഭ്യത പ്രതീക്ഷിക്കുന്നു.കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര തുടങ്ങിയ ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ട്രോളിങ് നിരോധനം ആരംഭിച്ചപ്പോൾ നാട്ടിലേക്ക് പോയ ആയിരക്കണക്കിനുള്ള ഇതര സംസ്ഥാന തൊഴിലാളികളും ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.





