കൊച്ചി : ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന് പ്രതികാരമായി എതിർകക്ഷി അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ അഭിഭാഷകന്റെ പിതാവ് മരിച്ചു.കൊച്ചി വൈപ്പിന്‍ മുരുക്കുംപാടം സ്വദേശി മോഹന്‍ദാസ്(80) ആണ് മരിച്ചത്.അഭിഭാഷകനായ ഡോള്‍ഗോയോടുള്ള വിരോധത്തിൽ പിതാവിന് നേരെ ആക്രമണം നടത്തിയ പ്രദേശവാസികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ് പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്ന് മുതല്‍ മോഹന്‍ദാസ് ആശുപത്രിയിലായിരുന്നു.ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗ.ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലം വീടുകയറി ആക്രമിച്ച പ്രതികള്‍ മോഹന്‍ദാസിനെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് അന്നു തന്നെ പിടികൂടിയിരുന്നു.അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തിൽ അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചിരുന്നു.സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ നിലവിൽ റിമാൻഡിലാണ്.ഇവർക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തും.





