ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം .ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം രാത്രി കനത്ത ആക്രമണം നടത്തി.എണ്ണ കയറ്റുമതി കേന്ദ്രം കൂടിയായ‘ലാറക് ദ്വീപിലുള്ള’ തുറമുഖം വഴിയാണ് ഹോർമുസിൽ സമീപകാലത്ത് ഇറാൻ കപ്പലുകളെ കടത്തി വിട്ടിരുന്നത് .ആക്രമണത്തിൽ നിരവധി ഇറാനിയൻ സൈനികർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി ഇറാൻ ആരോപിച്ചു .
ഹോർമുസിൽ കപ്പലുകൾക്കുനേരെ റോക്കറ്റുകൾ അയക്കാൻ സജ്ജമായിനിന്ന കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നും കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാറക് ദ്വീപ് തകർത്തതെന്നും യുഎസ് വ്യക്തമാക്കി .ഇറാൻ ഹോർമുസിൽ പാകിയ മൈനുകളെല്ലാം കഴിഞ്ഞയാഴ്ച നീക്കിയെന്നും യുഎസ് സൈന്യം അറിയിച്ചു.
അതേസമയം ,യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് അറിയിച്ചു .ഹോർമുസിന്റെ സമ്പൂർണ നിയന്ത്രണം ഇപ്പോഴും ഇറാന് തന്നെയാണെന്നും ഐആർജിസി അവകാശപ്പെട്ടു .





