ന്യൂഡൽഹി : ജന്തർമന്ദറിൽ നടന്ന സിജെപി സമരങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും.ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.
കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസും ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാന സർക്കാരുകളും കോടതിയിൽ അപേക്ഷകൾ നൽകിയിരുന്നു.ഇതോടെ സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന സിജെപി മാർച്ച് പിൻവലിച്ചു.





