ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന് ശേഷം ഇൻഫോസിസിന്റെ ഉപകമ്പനിയായ ‘ഇൻഫോസിസ് പബ്ലിക് സർവീസസ്’ തലവൻ ലക്ഷ് ഗോപിസെട്ടിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കമ്പനി .വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നേപ്പാൾ സന്ദർശിച്ചത്.ഗോപിഷെട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ അടിയന്തര മുൻഗണനയെന്ന് ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.
ഐടി സേവന രംഗത്തെ പ്രമുഖരായ ഇൻഫോസിസിന്റെ അനുബന്ധ സ്ഥാപനമായ ഇൻഫോസിസ് പബ്ലിക് സർവീസസ് പ്രധാനമായും യുഎസിലെയും കാനഡയിലെയും പൊതുമേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇൻഫോസിസ് ലക്ഷ് ഗോപിസെട്ടിയുടെ കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിക്കുന്നതിനും ബന്ധം സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.





