ന്യൂഡൽഹി : ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും .നിലവിൽ ഏകദേശം 55 മുതൽ 60 ബില്യൺ ഡോളർ വരെയുള്ള ഇന്ത്യ-യുകെ വ്യാപാരം 2030-ഓടെ 100 ബില്യൺ ഡോളറിലെത്തിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കരാർ പ്രകാരം 99 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവയില്ലാതെ ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം ലഭിക്കും.ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ വില കുറയും.കരാറിലൂടെ ഇന്ത്യയുടെ കയറ്റുമതി, വിദേശ നിക്ഷേപം, തൊഴിൽ അവസരങ്ങൾ എന്നിവയിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് വിലയിരുത്തുന്നു.





