Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിഖ്യാ സുന്നഹദോസ്...

നിഖ്യാ സുന്നഹദോസ് വാർഷികം ക്രൈസ്തവ സഭകളുടെ യോജിപ്പിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ക്രിസ്തീയ വിശ്വാസത്തിൻ്റെ ആത്മീയ അടിത്തറയാണ് നിഖ്യാ സുന്നഹദോസെന്ന് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 1700 -ാം വാർഷികം  ക്രൈസ്തവ സഭകളുടെ യോജിപ്പിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. വ്യത്യസ്ഥങ്ങളായ ആരാധനാ പാരമ്പര്യങ്ങൾ ഉൾക്കൊണ്ടുതന്നെ വിശ്വാസപ്രമാണത്തിൽ യോജിക്കുവാനും ഐക്യപ്പെടുവാനും കഴിയണം.

എ.ഡി 325 ൽ സുന്നഹദോസ് നടന്ന അതേ സ്ഥലത്ത് ഇതര സഭാധ്യക്ഷൻമാർക്കൊപ്പം ഒരുമിച്ച് പ്രാർത്ഥിക്കാൻ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ കോട്ടയം പഴയ സെമിനാരിയിൽ സംഘടിപ്പിച്ച നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ വിഷയാവതരണം നടത്തി. മലങ്കര മാർത്തോമ്മാ സഭയുടെ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ  മെത്രാപ്പോലീത്താ, ക്നാനായ കത്തോലിക്കാ സഭ കോട്ടയം ആർച്ച് ഡയോസിസ് ഓക്സിലറി ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

കാലാന്തരങ്ങൾ കഴിഞ്ഞിട്ടും ഇന്നും സുവർണ ശോഭയോടെ നിലനിൽക്കുന്നു എന്നതാണ് നിഖ്യാ വിശ്വാസ പ്രമാണത്തിൻ്റെ പ്രസക്തിയെന്ന് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ  മെത്രാപ്പോലീത്താ പറഞ്ഞു. ലോക ക്രൈസ്തവ സഭാധ്യക്ഷൻമാർക്കൊപ്പം ഇസ്നിക്കിലെ 1700-ാം വാർഷികത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പങ്കെടുത്തത് പ്രാർത്ഥന നടത്തി എന്നത് അഭിമാനകരമാണെന്ന് ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം പറഞ്ഞു. കോട്ടയം വൈദിക സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊങ്കാലപുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല നിവേദ്യമർപ്പിച്ചു. രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് ഭക്തർ...

വയലിനിൽ അയ്യപ്പ സ്തുതി കീർത്തനങ്ങളുമായി- വൈഗ വിപിൻ

ശബരിമല: ഞായറാഴ്ച പ്രഭാതം സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാലാം ക്ലാസുകാരി വൈഗ വിപിന്റെ വയലിൻ കച്ചേരി. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി അയ്യപ്പ ദർശനത്തിന് എത്തുന്ന വൈഗ ഇത് ആദ്യമായാണ് സന്നിധാനത്ത് വയലിൻ കച്ചേരി അവതരിപ്പിക്കുന്നത്. അഞ്ച്...
- Advertisment -

Most Popular

- Advertisement -