കായംകുളം : ഓണാട്ടുകരയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷകോല്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങകളുടെയും വിൽപ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണാട്ടുകര ഉൾപ്പെടുന്ന മധ്യകേരളത്തിൽ എല്ലാ കൃഷികൾക്കും തുടക്കംകുറിക്കുന്നതിന് അത്യുത്തമാണ് തിരുവാതിര ഞാറ്റുവേല. കാലാവസ്ഥാ വ്യതിയാനം കേരളത്തിൻ്റെ കാർഷികമേഖലയെ തകർത്തിരിക്കുകയാണ്. മുൻ തലമുറയുടെ കാർഷിക പാഠങ്ങൾ ഏറ്റെടുത്ത് കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിന് നമുക്ക് കൈകോർക്കാമെന്നും മന്ത്രി പറഞ്ഞു.
ഭൗമസൂചിക അംഗീകാരം ലഭിച്ച ഓണാട്ടുകര എള്ളിൻ്റെ സംഭരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു . ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയൂം മുതിർന്ന കർഷക ജമീലയെയും ചടങ്ങിൽ ആദരിച്ചു.കായംകുളം എംഎൽഎ യു പ്രതിഭ അധ്യക്ഷത വഹിച്ചു.
ഞാറ്റുവേല കൃഷി-ഓണാട്ടുകരയുടെ കാർഷികപാരമ്പര്യം എന്ന വിഷയത്തിൽ ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസർ ഡോ.പൂർണ്ണിമ യാദവ്. പി.ഐ കാർഷിക സെമിനാറും അവതരിപ്പിച്ചു