തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ് .പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിലൂടെ പുറത്തെടുത്തതിന് പിന്നാലെ ഇന്നലെ മരണപ്പെട്ടത്.
സിസേറിയൻ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.ഓപ്പറേഷൻ നടത്തിയ ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡോക്ടർക്കെതിരെ മുൻപും ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.






