ദിസ്പൂർ : അസമിൽ ദേശീയപാതയിൽ വ്യോമസേനാ വിമാനത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ വ്യോമസേനയുടെ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് അസമിലെ ദിബ്രുഗഢ് ജില്ലയിലുള്ള മോറാനിൽ ദേശീയ പാത 37ൽ നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്തത്.
അസമിലെ മോറാനും ഡെമോവിനും ഇടയിലുള്ള ദേശീയ പാതയിലെ 4.2 കിലോമീറ്റർ നീളമുള്ള പ്രത്യേക ഭാഗത്താണ് നൂറ് കോടി രൂപ ചെലവിൽ എമർജൻസി ലാൻഡിംഗ് സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്.40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.ദിബ്രുഗഢ് വിമാനത്താവളത്തിന് ബദലായി ഈ പാത ഉപയോഗിക്കാനാകും
ഗുവാഹാട്ടിയെയും നോർത്ത് ഗുവാഹാട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള കുമാർ ഭാസ്കർ വർമ പാലം പ്രധാനമന്ത്രി ഉൽഘടനം ചെയ്‌തു. വടക്കുകിഴക്കൻ മേഖലയുടെ ആവശ്യത്തിനായി ഹൈടെക്ക് ഡേറ്റ സെന്ററും ഐഐഎം ഗുവാഹത്തിയുടെ താൽകാലിക ക്യാംപസും മോദി ഉദ്ഘാടനം ചെയ്തു.






