Friday, April 17, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorതിരുവൻവണ്ടൂർ ശ്രീഭദ്രകാളീക്ഷേത്രത്തിലെ...

തിരുവൻവണ്ടൂർ ശ്രീഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു.

ചെങ്ങന്നൂർ: പത്തുനാൾ നീണ്ടു നിന്ന തിരുവൻവണ്ടൂർ ഗുരുദേവ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ തിരുവുത്സവം ആറാട്ടോടെ സമാപിച്ചു. ആറാട്ടു ദിവസമായ ശനിയാഴ്ച  അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,മഹാമൃത്യുഞ്ജയഹോമം ,സർപ്പപൂജ ,നൂറും പാലും പൊങ്കാല ,സമൂഹസദ്യ എന്നിവയും നടന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ,സിനിമാതാരങ്ങളായ രാജീവ് പിള്ള ,ജോസ് എന്നിവർ സമൂഹസദ്യ ഉദ്ഘാടനം ചെയ്തു.

തുടർന്ന്  ക്ഷേത്രത്തിൽ നിന്നും ഇരമല്ലിക്കര ആറാട്ടുകടവിലേക്ക്  ആറാട്ടു ഘോഷയാത്ര നടന്നു. കൈലാസൻ തന്ത്രി ,മേൽശാന്തി എം എം ബാഹുലേയൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ  മണിമലയാറ്റിലെ മദനശ്ശേരിക്കടവിൽ ആറാട്ട് നടത്തി.

താലപ്പൊലി, മുത്തുക്കുട ,ചെണ്ടമേളം, കരകം, പമ്പ മേളം, വിവിധ നിശ്ചല ദൃശ്യങ്ങൾ ,കെട്ടുകാഴ്ച എന്നിവയുടെ അകമ്പടിയോടെ ആറാട്ടുകടവിൽ നിന്നുമാരംഭിച്ച ഘോഷയാത്രയ്ക്ക്  ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര ഭാരവാഹികൾ, കൊക്കാപ്പള്ളിൽക്കാവ് ,കൂലിക്കടവ് ഭദ്രകാളീക്ഷേത്രം ,തിരുവൻവണ്ടൂർ ശ്രീശുഭാനന്ദാശ്രമം, ക്ഷേത്ര ഉപദേശക സമിതി തിരുവൻവണ്ടൂർ ,എൻ എസ് എസ് കരയോഗം എന്നീ ഹൈന്ദവ സമിതികൾ
സ്വീകരണം നൽകി.

ആറാട്ട് വരവ് തൃക്കൊടിയിറക്ക്, വലിയ കാണിക്ക ,പുറക്കളത്തിൽ ഗുരുതി എന്നിവയും നടന്നു. ഘോഷയാത്രയ്ക്ക് ശാഖാ യോഗം പ്രസി ഹരി പത്മനാഭൻ ,വൈസ് പ്രസി ശ്രീകല സുനിൽ ,സെക്രട്ടറി സോമോൻ തോപ്പിൽ ,അനിൽ അമ്പാടി ,വിജീഷ് മേടയിൽ ,സുകുമാരൻ കിഴക്കേ മാലിയിൽ എം.വി പങ്കജാക്ഷൻ, പ്രദീപ് പ്രതിഭാ ഭവനം, ശാഖാ യോഗം കമ്മറ്റി അംഗങ്ങൾ ,ഉത്സവക്കമ്മറ്റി ഭാരവാഹികൾ ,വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർഗിൽ വിജയ ദിനം : പ്രധാനമന്ത്രി കാർഗിലിൽ

ന്യൂഡൽഹി : 25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ ജീവത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള...

ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കം : ജനജീവിതം സ്തംഭിച്ചു

ഹൈദ്രബാദ് : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രണ്ട് സംസ്ഥാനങ്ങളിലും വലിയ നാശ നഷ്ടങ്ങൾക്ക് വഴി വെച്ചു. നിരവധി താഴ്ന്ന...
- Advertisment -

Most Popular

- Advertisement -