ന്യൂഡൽഹി : അമൃത്സറിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെന്ന് സ്ഥിരീകരണം. ക്ഷേത്രം ലക്ഷ്യമാക്കി വന്ന പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമസേന തകർത്തു. മേജര്‍ ജനറല്‍ കാര്‍ത്തിക് സി. ശേഷാദ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേയ് എട്ട് പുലര്‍ച്ചെയായിരുന്നു ആക്രമണം.സുവർണക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും ജനവാസകേന്ദ്രങ്ങളും പാകിസ്താൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും സൈന്യം മുൻകൂട്ടി കണ്ടിരുന്നു.അതിനാൽ ക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീർത്തു .സുവർണ ക്ഷേത്രത്തെ ലക്ഷ്യമിട്ട് വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടു.അദ്ദേഹം പറഞ്ഞു .