ടെഹ്‌റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ധാരണയിലെത്തി. കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽവെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു .
ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി സൈനിക നടപടികൾ അവസാനിപ്പിക്കും. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും .ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പൂർണമായും പിൻവലിക്കും.





