തിരുവനന്തപുരം : നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസിൽ തെളിവില്ലെന്ന് പെലീസ്.പീഡനത്തിന് സാക്ഷിയെന്ന് പരാതിക്കാരി പറഞ്ഞ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റും പരാതിക്കാരിക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെയുള്ള പരാതി .എന്നാൽ സാഹചര്യ തെളിവുകളോ ദൃക്സാക്ഷി മൊഴികളോ ഇല്ലാത്ത സാഹചര്യത്തിൽ കേസുകൾ അവസാനിപ്പിക്കണമോയെന്ന് പ്രത്യേകസംഘം ഉടന്‍ തീരുമാനിക്കും.
