ന്യൂഡൽഹി : 2009-14 കാലഘട്ടത്തിൽ പ്രതിവർഷം ₹372 കോടിയായിരുന്ന കേരളത്തിലെ റെയിൽവേ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വർഷത്തിൽ പത്തിരട്ടിയിലധികം വർദ്ധിച്ച് ₹3,795 കോടിയായെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2026 ഏപ്രിൽ ഒന്ന് വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ആകെ ₹11,650 കോടി ചെലവ് പ്രതീക്ഷിക്കുന്ന 9 പദ്ധതികൾക്ക് (3 പുതിയ പാതകളും 6 ഇരട്ടിപ്പിക്കലുകളും) അംഗീകാരം നൽകിയിട്ടുണ്ട്.
ഭൂമിയേറ്റെടുക്കലിലുള്ള കാലതാമസമാണ് അങ്കമാലി- എരുമേലി റെയിൽ പാത അടക്കമുള്ള പദ്ധതികൾ വൈകുന്നതിന് കാരണമെന്ന് ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കേണ്ടതുണ്ട്. പദ്ധതികൾക്കായി ആകെ 618 ഹെക്ടർ ഭൂമി വേണമെന്നിരിക്കെ, ഇതുവരെ 78 ഹെക്ടർ (13%) മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലിനായി 1,976 കോടി രൂപ റെയിൽവേ സംസ്ഥാന ഗവൺമെൻ്റിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കേരള ഗവൺമെൻ്റിൻ്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





